Showing posts with label Kannan. Show all posts
Showing posts with label Kannan. Show all posts

Wednesday, July 23, 2014

Ramayanam - Utama-Madhyama-Adhama putran (16.7.2014)

"ഞാൻ വിചാരിച്ചു അച്ഛൻ പറഞ്ഞ വാക്കിനു വ്യവസ്ഥയുണ്ടായിരിക്കുമെന്ന്. ഒന്നാമനായ രാജാവിന്റെ പ്രവൃത്തികണ്ടല്ലേ നാളെ പ്രജകളും ചെയ്യുന്നത്? ഇന്നിപ്പോൾ  അച്ഛൻ പറയുന്നില്ലെങ്കിലും കൈകേയി അമ്മയെക്കൊണ്ട് പറയിപ്പിക്കുന്നു - കാട്ടിൽ പോകാൻ! അതോ, എന്റെ പുതിയ ജീൻസും ഐ പാഡും ഒന്നും കൈയിൽ എടുക്കാൻ പാടില്ലത്രേ... മൊബൈൽ പോലുമില്ലാതെ ഹോ എന്തൊരു ബോറായിരിക്കും! ...ഏതോ മരത്തിന്റെ പരുപരുത്ത ഒരു തോലും ഉടുത്ത് ...ഭക്ഷണമാണെങ്കിലോ ....മാക് ഡോനാൾഡ്സ് ഉണ്ടോ? ആ കാട്ടിൽ പിസ്സായുണ്ടോ? പോട്ടെ ചോക്കലേറ്റ്സ്, അല്ലെങ്കിൽ ഐസ്ക്രീം?അതെല്ലാം പോട്ടെ  ഏതെങ്കിലും ഫാസ്റ്റ് ഫുഡ്‌ കിട്ടുമോ ...ഒന്നുമില്ല... ഏതോ ചവർപ്പുള്ള കിഴങ്ങുവർഗ്ഗങ്ങളും കുറേ കയ്പ്പുള്ള കായ് കനികളും...മുനിമാരുടെ ഭക്ഷണവുമായി .....എങ്ങിനെ കഴിക്കാനാ?... കുറച്ചൊന്നുമല്ല ....പതിനാലുവർഷങ്ങൾ ആ കൊടുംകാട്ടിൽ കഴിയണം പോലും!!... എങ്ങനെ തോന്നി അച്ഛനിങ്ങനെ കൈകേയിയമ്മ  ആവശ്യപ്പെടുന്നതുകേട്ട്മിണ്ടാതിരിക്കാൻ?" .......................................ഇങ്ങനെയൊന്നും പറഞ്ഞില്ലാട്ടോ ഭഗവാൻ ശ്രീരാമചന്ദ്രൻ.. എന്താണുണ്ടായത് രാമായണത്തിലൂടെ നമുക്കൊന്ന് കണ്ണോടിച്ചു നോക്കാം...  
ദശരഥനും കൌസല്യയും സുപുത്രൻ ഉണ്ടാകുവാൻ ഭഗവാനോട് പ്രാർത്ഥിച്ചതിന്റെ ഫലമായി സാക്ഷാൽ ഭഗവാൻ നാരായണമൂർത്തി തന്നെ നമുക്ക് ധർമ്മമാർഗ്ഗം ജീവിച്ചു കാണിച്ചു തരുവാനായി കൌസല്യയുടെ പുത്രനായി പിറന്നതാണ് ശ്രീരാമ ദേവൻ. ഈ ലോകങ്ങളെല്ലാം ഭഗവാനിൽ നിലനിൽക്കുമ്പോൾ എങ്ങിനെയാണ് ഭഗവാനേ അങ്ങ് എന്റെ വയറ്റിനുള്ളിൽ കിടക്കുവാൻ ഇടയായത്... എന്ന് ഭക്തിപൂർവ്വം കൗസല്യാദേവി ചോദിച്ചപ്പോൾ, ഉണ്ണിയായ് പിറന്ന രാമദേവൻ പറഞ്ഞു, ഞാൻ തന്നെ പുത്രനായ്‌ പിറക്കണം എന്ന തീവ്രമായ ആഗ്രഹത്താൽ പൂർവ്വ ജന്മം കശ്യപപ്രജാപതിയായിരുന്ന ദശരഥനും കഴിഞ്ഞ ജന്മത്തിൽ അദിതീദേവിയായിരുന്ന കൗസല്യാമ്മയും എന്നെ പൂജിച്ചു സേവിച്ചതിനാലാണ്. കൂടാതെ ബ്രഹ്മാവും ദേവന്മാരും യാഗങ്ങൾ മുടക്കുന്ന രാക്ഷസരിൽ നിന്ന് രക്ഷിക്കണമെന്നും പ്രാർത്ഥിച്ചിരുന്നു. അവർക്ക് ഞാൻ അന്ന് വാക്കു കൊടുക്കുകയും ചെയ്തു രാമനായ് അയോദ്ധ്യയിൽ ജനിച്ചു കൊള്ളാമെന്നും അന്ന് വാനരന്മാരായി എന്നെ സഹായിക്കുവാൻ ദേവന്മാരും ഇവിടെ ജനിക്കുമെന്നും.  
പണ്ട് കൈകെയിയമ്മക്കു കൊടുത്ത വരം  പാലിക്കുവാനും വയ്യാതായിരിക്കുന്നു എന്നാൽ സത്യലംഘനം വരുന്നതും പാപമാണ്. എന്താ ഇപ്പൊ ചെയ്യാ എന്ന ദു:ഖത്തിൽ അച്ഛൻ ഒരു തീരുമാനത്തിൽ എത്താനാവാതെയിരിക്കുന്നു. പറഞ്ഞില്ലെങ്കിലും അച്ഛന്റെ മനസ്സിൽ നടക്കുന്ന വടംവലി ഒരു സുപുത്രൻ അറിയാതിരിക്കുമോ? 'പറയാതറിയാനറിയാമോ?' അറിയുക മാത്രമല്ല അച്ഛന്റെ മനസ്സിലുള്ളത് കണ്ടറിഞ്ഞ് അതനുസരിച്ച് ജീവിക്കണം, അച്ഛനോ അമ്മക്കോ മറ്റാർക്കും തന്നെ വിഷമമുണ്ടാക്കുന്ന രീതിയിൽ ആവരുത് നമ്മുടെ നോട്ടവും വർത്തമാനവും ചിന്തകളും പ്രവൃത്തികളും എല്ലാം.ഒരു ഉത്തമപുത്രന്റെ ലക്ഷണം തന്നെ ഇതാണ് എന്ന് ശ്രീരാമദേവൻ നമുക്ക് രാമായണത്തിലൂടെ ജീവിച്ചു കാണിച്ചു തരുന്നു. 
അപ്പോൾ നിങ്ങൾ ഒരുപക്ഷെ ചോദിച്ചേക്കാം, "ഞാൻ  ഇതുവരെ ഒരു ഉത്തമപുത്രൻ ആയിരുന്നോ എന്നൊരു സംശയം. എന്നാൽ ഒരു  മദ്ധ്യമപുത്രൻ എങ്ങിനെയിരിക്കണം? എന്നാണ് രാമൻ രാമായണത്തിൽ പറയുന്നത്? ശ്രീ രാമൻ പറയുന്നു  "പറയുന്നത് 'മാത്രം' ചെയ്യുന്ന പുത്രൻ മദ്ധ്യമപുത്രനാണ്. സ്വന്തം ബുദ്ധിയുപയോഗിച്ച് പറഞ്ഞതിലും കൂടുതൽ ചെയ്യുവാൻ അവർക്ക് ശ്രദ്ധയുണ്ടായിരിക്കില്ല." പറഞ്ഞാലും ഇത് തന്റെ കർത്തവ്യമല്ല എന്ന ഭാവത്തിൽ, അനുസരണ ഇല്ലാത്ത പുത്രൻ അധമപുത്രനത്രെ. അങ്ങനെയൊരു പുത്രനെക്കൊണ്ട് അച്ഛനമ്മമാർക്കോ ബന്ധുക്കൾക്കോ കൂട്ടുകാർക്കോ നാടിനോ ലോകത്തിനു തന്നെയും യാതൊരു ഗുണവും ഉണ്ടായിരിക്കില്ല.
ശ്രീരാമദേവന്റെ ജീവിതത്തിലൂടെ നമ്മൾ കുട്ടികൾ എങ്ങിനെയായിരിക്കണം എന്ന് കാണിച്ചു തരുന്നില്ലേ? അച്ഛനുമമ്മയും എന്താണോ മനസ്സിൽ വിചാരിച്ചത് അത് നമ്മുടെ മാത്രമല്ല ലോകത്തിന്റെ നന്മാക്കായിട്ടാണ് എന്ന് ശ്രീരാമദേവൻ മനസ്സിലാക്കി. മഹാമുനികളുമായി സത്സംഗത്തിനും കാനനവാസം ഉപകരിച്ചു. 
അന്യർക്ക് ദോഷപ്രവൃത്തികൾ ചെയ്യുന്ന രാക്ഷസാദികൾ ഇന്നും നമ്മുടെ ഉള്ളിലും ഉള്ളതാണ്. അവരെ കണ്ടുപിടിച്ച് ഇല്ലായ്മ ചെയ്യുവാൻ സാക്ഷാൽ ഭഗവാൻ ശ്രീ നാരായണൻ നമ്മളെ അനുഗ്രഹിക്കട്ടെ..

Ramayanam Balakandam kadha parayatte koottukaare? (16.7.14)



പണ്ട് പണ്ട് അയോദ്ധ്യയിലെ മഹാരാജാവായിരുന്നു ദശരഥൻ. രാജാവിന് മൂന്നു ഭാര്യമാർ ഉണ്ടായിരുന്നു. കൗസല്യ, കൈകേയി, സുമിത്ര.ധർമ്മനിഷ്ഠയോടെ രാജ്യം ഭരിക്കുന്നതിലും അധർമ്മികളോട് യുദ്ധംചെയ്യുന്നതിലും സമർത്ഥൻ ആയിരുന്നു അദ്ദേഹം. പ്രജകളെല്ലാം വളരെ ക്ഷേമത്തോടെ, സ്വസ്ഥതയോടെ സന്തോഷത്തോടെ കഴിഞ്ഞുവന്നു.

ഇപ്പോൾ രാജ്യം ഭരിക്കുന്ന രാജാവ് നാടുനീങ്ങിയാൽ (മരിച്ചുകഴിഞ്ഞാൽ) രാജാവില്ലാത്ത രാജ്യം അരാജകമാവും. ശത്രുക്കൾ വന്ന് ആക്രമിക്കുവാനും പ്രജകൾക്കെല്ലാത്തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ വന്നുകൂടും. അധർമ്മിയായ ഏതെങ്കിലും രാജാവ് വന്നു രാജ്യം ഏറ്റെടുത്താലും സ്ഥിതി കഷ്ടമാവും. അതുകൊണ്ട്, എല്ലാ ഐശ്വര്യങ്ങളും രാജ്യവും പത്നിമാരും ഒക്കെയുണ്ടായിരുന്നു വെങ്കിലും അടുത്ത രാജാവായി അഭിഷേകം ചെയ്യുവാൻ തനിക്കൊരു 'സുപുത്രൻ' ഇല്ലല്ലോ എന്ന് രാജാവിന് വിഷമം ഉണ്ടായിരുന്നു.

ഒരു ദിവസം രാജഗുരുവായ വസിഷ്ഠമഹാമുനിയുടെ ഉപദേശപ്രകാരം, ദശരഥമഹാരാജാവ് ഋശ്യശൃംഗനെന്ന മുനിയെ വരുത്തി പുത്രകാമേഷ്ടി യാഗം നടത്തി. അഗ്നിദേവൻ സന്തോഷിച്ച് ഹോമാഗ്നിയിൽ നിന്ന് സ്വർണ്ണപ്പാത്രത്തിൽ പായസവുമായി പൊങ്ങി വന്നു. രാജാവ് തന്റെ പത്നിമാരായ കൌസല്യക്കും കൈകെയിക്കും പകുതി പകുതിയാക്കി പായസം പകുത്തു നല്കി. വൈകി അവിടേക്ക് എത്തിയ സുമിത്രക്ക് കൌസല്യകയും കൈകെയിയും അവരുടെ പങ്കിന്റെ പകുതി പായസം വീതം നൽകി.

കുറച്ചു മാസങ്ങൾക്കുശേഷം കൌസല്യക്കു രാമനും കൈകെയിക്കു ഭരതനും സുമിത്രക്ക് ലക്ഷ്മണനും ശത്രുഘ്നനും പുത്രന്മാരായി ജനിച്ചു. അയോദ്ധ്യയിൽ എല്ലാവരും വളരെ സന്തോഷത്തോടെ ആഘോഷിച്ചു. കുട്ടികൾ കളിച്ചു ചിരിച്ചു വളർന്നുവന്നു.
ഒരു ദിവസം ബ്രഹ്മർഷി വിശ്വാമിത്രൻ കൊട്ടാരത്തിൽ വന്നു. തപോധനന്മാർ നടക്കുന്നയിടമെല്ലാം തീർത്ഥസ്ഥാനങ്ങൾ ആയി മാറും. ദശരഥമഹാരാജാവ് മഹാമുനിയെ സ്വീകരിച്ചിരുത്തി പാദപൂജ ചെയ്തു. വളരെ ശ്രേഷ്ഠന്മാരായിട്ടുള്ളവർ വീട്ടിൽ വന്നാൽ അവർക്ക് വേണ്ടതൊക്കെ നാം കൊടുക്കില്ലേ, അതുപോലെ രാജാവും വിനയപൂർവ്വം ചോദിച്ചു, 'അങ്ങേക്ക് എന്താണ് വേണ്ടത്?' - എന്ന്. എന്തുകൊടുത്താലും അത് അധികമാകില്ല എന്ന് ദശരഥന് തോന്നി. പക്ഷെ വിശ്വാമിത്ര മഹർഷിക്ക് സ്വന്തം ആവശ്യത്തിനായി ഒന്നും വേണമെന്നില്ലായിരുന്നു. വിശ്വാമിത്ര മുനി പറഞ്ഞു, മുനിമാർ ചെയ്യുന്ന യാഗങ്ങൾ മുടക്കുന്ന രാക്ഷസന്മാരെ വധിക്കുവാൻ രാമനെ തന്നാൽ മതി എന്ന്. തന്റെ പ്രിയപ്പെട്ട മകനെ കൊടും കാട്ടിലേക്ക് രാക്ഷസരുടെ മുൻപിലേക്ക് വിടുന്നതെങ്ങിനെ, കുട്ടിയല്ലേ, അവനെ കാണാതെ ഇവിടെ ഈ കൊട്ടാരത്തിൽ ഞാൻ എങ്ങിനെ സമാധാനമായിരിക്കും, എന്തുവേണമെങ്കിലും ചോദിച്ചുകൊള്ളുവാൻ പറയുകയും ചെയ്തു രാജാവ് ആകെ വിഷമത്തിലായി. രാജഗുരു വസിഷ്ഠമഹാമുനി രാജാവിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. വിശ്വാമിത്ര മഹർഷിയോടൊപ്പം രാമനേയും ലക്ഷ്മണനേയും പറഞ്ഞയച്ചു. 
കാട്ടിൽ വച്ച് വിശപ്പും ദാഹവും അറിയാതെ ഇരിക്കുവാനായി ബലയും-അതിബലയും മന്ത്രങ്ങൾ വിശ്വാമിത്രമഹർഷി രാമലക്ഷ്മണന്മാർക്കു പഠിപ്പിച്ചുകൊടുത്തു. ധാരാളം കഥകളും അസ്ത്രശസ്ത്രപ്രയോഗങ്ങളും പഠിപ്പിച്ചു കൊടുത്തു.   താടക എന്ന രാക്ഷസിയെയും സുബാഹുവിനെയും  വധിച്ചു, മാരീചനെന്ന രാക്ഷസന്റെ നേരെ അമ്പയച്ചു, മാരീചൻ ഓട്ടവും തുടങ്ങി; എവിടെ തിരിഞ്ഞാലും രാമബാണം പുറകെയുണ്ട്‌ എന്നു കണ്ട് രക്ഷയൊന്നും കാണാതെ രാമനെത്തന്നെ അഭയം പ്രാപിച്ചു.  പിന്നീട് ഗൌതമമുനിയുടെ ശാപത്താൽ ശിലയായിരുന്ന അഹല്യക്ക്‌ ശാപമോക്ഷവും കൊടുത്തനുഗ്രഹിച്ചു.  
പിന്നെ മിഥിലാരാജ്യത്തുപോയി. ശൈവചാപമായ ത്രയംബകം വില്ല് കുലച്ച്, സീതാദേവിയെ സ്വയം വരിച്ചു. തിരിച്ചു പോകുംവഴി ദേഷ്യത്തോടെ പാഞ്ഞുവന്ന പരശുരാമനെ കണ്ടുമുട്ടി.   വൈഷ്ണവചാപവും കുലച്ച് പരശുരാമന്റെ ദേഷ്യവും അടക്കി, ബദരികാശ്രമത്തിലേക്ക് തപസ്സുചെയ്യുവാൻ പറഞ്ഞയച്ചു. തന്റെ മുൻപിൽ നില്ക്കുന്നത് സാക്ഷാൽ വിഷ്ണുഭഗവാൻ തന്നെയാണെന്ന ബോദ്ധ്യംവന്ന പരശുരാമൻ ശ്രീരാമദേവനെ സ്തുതിച്ചു.
അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമലക്ഷമണഭരതശത്രുഘ്നന്മാർക്കും അവരുടെ ഭാര്യമാരായ സീതാദേവി, ഊർമിള, ശ്രുതകീർത്തി, മാണ്ഡവി ദേവിമാർക്കും  മറ്റെല്ലാവർക്കും സ്വാഗതം നല്കി അയോദ്ധ്യാവാസികളെല്ലാം. 

Unni Damodaran (31.10.2012).



ഉരലില്‍ കേട്ടീടാനായ്
ഉണ്ണി കനിയേണം.
ഉള്ളം പ്രേമത്താല്‍ 
തുള്ളി തുളുമ്പേണം.
പ്രേമപാശത്താല്‍ 
അല്ലാതൊരുത്തര്‍ക്കും 
പരബ്രഹ്മമാംഉണ്ണിയെ 
കാണാനോ കെട്ടാനോ
ആവുമോ ആര്‍ക്കാനും ? 

Shree paadam (14.6.13)



പാദധൂളിയേറ്റഹല്യക്കു-
മോക്ഷമേകി നീ പ്രഭോ 
പാദസ്പർശമേറ്റ കാളിയ-
ന്നഭയം കൊടുത്ത ശ്രീനിധേ.

പാദദീക്ഷയാൽ പ്രഭോ 
ബലിക്കുമോക്ഷമേകി നീ 
പാദസ്മരണയിന്നെനിക്കും 
ബലമായിടുന്നു സർവ്വദാ. 

Tuesday, July 8, 2014

"ഭഗവത് കൃപ"


"ഭഗവത് കൃപ"

(9.4.2008)

ഭഗവാന്‍റെ കൃപയാകും 
മഴയില്‍നിന്നൊരുതുള്ളി 
മതിയല്ലോ, മനതാരില്‍ 
വിത്തൊന്നു മുളയ്ക്കാനായ്.

ഭഗവാന്‍റെ കൃപയാകും 
വെയിലിന്‍റെയൊരു രശ്മി 
മതിയല്ലോ, മനതാരില്‍ 
പൂമൊട്ടുവിരിയാനായ്.

ഭഗവാന്‍റെ കൃപയാകും 
നിലാവിന്‍റെയൊരുവെട്ടം
മതിയല്ലോ, മനതാരില്‍ 
വിളവെല്ലാം വിളയാനായ്.

ഭഗവാന്‍റെ കൃപയാകും 
സത്സംഗത്തിനിടയായാല്‍ 
മതിയല്ലോ, മനതാരില്‍ 
തിരുനാമം ഉണരാനായ്.

ഭഗവാന്‍റെ കൃപയാകും 
അറിവിന്‍റെ ശകലങ്ങള്‍ 
മതിയല്ലോ, നാമജപം 
അവിരാമം തുടരാനായ്.

ഭഗവാന്‍റെ കൃപയാകും 
ഗുരുനാഥന്‍ കനിഞ്ഞെന്നാല്‍ 
മതിയല്ലോ, നാമെല്ലാം 
ജഗദീശനിലലിയാനായ്.

"കണ്ണിന്നു കണ്ണനാം കണ്ണനെങ്ങും നിറഞ്ഞൂ"





"കണ്ണിന്നു കണ്ണനാം കണ്ണനെങ്ങും നിറഞ്ഞൂ" 

(27.12.13)

ഇല്ലത്തുപോയപ്പോൾ 
ഊഞ്ഞാലുകണ്ടൂ. 
ഊയലാടുമ്പോൾ 
കണ്ണൊന്നടച്ചൂ.
കണ്ണടച്ചീടുമ്പോൾ 
പാട്ടൊന്നുമൂളി. 
കീർത്തനം മൂളുമ്പോൾ 
ചിന്തകൾ മാഞ്ഞൂ.
ചിന്തകൾ പോയപ്പോൾ 
കണ്ണൻ വരുന്നൂ.
കണ്ണനെ കണ്ടപ്പോൾ 
ഞാനും മറഞ്ഞൂ.
ഞാനെങ്ങോ മാഞ്ഞപ്പോൾ 
കണ്ണൻ നിറഞ്ഞൂ.

മുരളീധാരി

മുരളീധാരി


(16.2.14)

മയിലും മയിൽപീലികളും 
മുകിലും മുകിൽമാലകളും 
മലയും മലനിരകളും 
നീലയും നീലക്കാർവർണ്ണനും 
മനമിതിൽ ഓടിയണയുന്നേൻ 
മനമോഹന ഓടക്കുഴൽധാരിയും.

Tuesday, June 24, 2014

Tears

"Tears"

(19th Nov.2011)

Tears are precious,
Not to be wasted.
Best cleansing agent 
God's gift, unique!

If used in Devotion, 
Purifies the heart
No detergent can ever
Do this wonder!

His Grace



"His Grace"

(18.3.2011)

"We just need to know HIS care!
He sends His Blessings with utmost care,
Works through us, yet Doership not bare
Makes us think that we are worthy to share".